Sunday, March 11, 2012

പിള്ള യു പി ക്ലാസിൽ സിങ്ങിനു പഠിക്കട്ടെ..!!!

രണ്ടു പെരുന്തച്ചന്മാർ


യുപിയിൽ മുൻ മുഖ്യമന്ത്രിയായ  മുലായം സിങ്ങിന്റെ പാർട്ടി യായ സമാജ് വാദി പാർട്ടി 403 ൽ 224 സീറ്റ് നേടി അധികാരത്തിലേക്ക് 


മുഖ്യമന്ത്രി സ്ഥാനത്തെക്ക് മുലായം സിങ്ങിന്റെ  മകനും ഇപ്പോൾ M.P. യുമായ 38കാരൻ അഖിലേഷ് യാദവ് വരുന്നു..  മകൻ മുഖ്യമന്ത്രിയാകണമെന്ന് പിതാവിനാണ് നിർബന്ധം ചില പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായിരുന്ന എതിർപ്പുകളെയെല്ലാം അതിജീവിച്ച് അഖിലേഷിന്റെ പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിപ്പിക്കുന്നതിൽ മുലായം വിജയിച്ചു യഥാർത്ത  പുത്രസ്നേഹം ഇതാണ് പരിസ്ഥിതി എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ 3 തവണ കനൗജിൽനിന്നുള്ള M P യായ 2009 മുതൽ സമാജ് പാർട്ടിയുടെ പ്രസിഡണ്ടുമായ ഇപ്പോൾ പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപങ്കു വഹിച്ച  അഖിലേഷ് യാദവ് കഴിവുള്ളവനാണ്.. എങ്കിലും 1967 ൽ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ അസംബ്ലിയിൽ എത്തുകയും പിന്നീട് 7പ്രാവശ്യം M L A യും, മന്ത്രിയും, മുഖ്യമന്ത്രിയും, കേന്ദ്രപ്രധിരോധ മന്ത്രിയുമായിരുന്ന മുലായം സിങ്ങ് എന്ന 73 കാരനായ പരിപൂർണ്ണ ആരോഗ്യവാനായ മുൻ ഗുസ്തിക്കാരൻ U.P.മുഖ്യമന്ത്രിസ്ഥാനത്തേക്ക് തികച്ചും യോഗ്യനാണ് എല്ലാ അർഥത്തിലും .



 ഇനി യു പിയിൽ നിന്നു നമുക്ക് കേരളത്തിലേക്ക് വരാം ഇവിടെ ഒരു സിംഹം 1960ൽ ആദ്യമായി M L A യായി പിന്നീട്  8 പ്രാവശ്യം വീണ്ടും M L A,  പല പ്രാവശ്യം മന്ത്രിയുമായി ഇതിനിടയിൽ 1971മുതൽ 77വരെ M P യുമായി. മന്ത്രിപ്പണി നന്നായി നിറവേറ്റിയതിനുള്ള അവാർഡായി കിട്ടി 1വർഷത്തെ ജയിൽ വാസം അതു് “ ഞാൻ ജയിലിൽകിടന്നു ചാകും എന്നു വിലപിച്ചും എനിക്കു വയ്യായെ എന്നു ഓരിയിട്ടും” ആസ്പത്രിയിലും പരോളിലുമായി ഫോൺ ചെയ്തും ചാറ്റിയും കഴിച്ച്കൂട്ടി മറ്റുള്ളവരെ വെട്ടിലാക്കി 77കാരൻ  കീഴൂട്ടു രാമൻപിള്ള മകൻ ബാലകൃഷ്ണൻ സിങ്ങ്.. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ജയിലിൽ സുഖവാസമായതിനാൽ മത്സരിക്കാൻ കഴിഞ്ഞില്ല..!!  അരനൂറ്റാണ്ടായി  M L A യായും മന്ത്രിയായും  M P യായും പഞ്ചായത്തുപ്രസിഡണ്ട് കരയോഗം പ്രസിഡണ്ട് എന്നീവിധത്തിൽ ജനത്തെ സേവിച്ച് ഇനിയും മതിവരാതെ ജയിൽ വാസം കഴിഞ്ഞു വന്നാൽ സീറ്റ് തനിക്ക് തിരിച്ചുകിട്ടാൻ വേണ്ടി നിർത്തിയ സ്ഥാനാർത്ഥിയെ സിങ്ങിന്റെ തട്ടകത്തിലെ ജനങ്ങൾ നിലം തൊടീച്ചില്ല. അതിനാൽ പിന്നത്തെ ലക്ഷ്യം പാർട്ടിയുടെ മാനം കാത്ത് തൊട്ടടുത്ത മണ്ഡലത്തിൽ നിന്ന് തുടർച്ചയായി (2001ൽ 9931, 2006ൽ 11814, 2011ൽ20402 ഭൂരിപക്ഷത്തിൽ) ജയിച്ച് വരുന്ന സ്വന്തം പിള്ളയെ മന്ത്രിപ്പണി മതിയാക്കിച്ച് രാജിവപ്പിച്ച് അവിടെ പിതാമഹന് മത്സരിച്ച് ജയിക്കാമെന്നും  മന്ത്രിപ്പണിയെടുത്ത് ജനത്തെ സേവിച്ച് അന്ത്യശ്വാസം വലിക്കാമെന്നുമുള്ള ഒരുചെറിയ അത്യാഗ്രഹം.അതിനുള്ള ശ്രമമായി പിന്നിൽ നിന്നും മുന്നിൽ നിന്നും മുകളിൽ നിന്നും താഴെനിന്നും വീട്ടിൽനിന്നും  പാർട്ടിയിൽ നിന്നും ഓഫീസിൽനിന്നും നിന്നും ഇരുന്നും കുത്തി തന്ത. ഇത്തവണ ഗണേശൻ പിള്ള വിട്ടു കൊടുക്കാൻ ഭാവമില്ല.. മന്ത്രിപ്പണിവിട്ട്  M L A സ്ഥാനവും രാജിവെച്ച് കൊടുക്കണം പെരുന്തച്ചൻ സിങ്ങിനു് . രാജിവക്കാൻ മകൻ പിള്ള തയ്യാറില്ല. അതിന്റെ യാതൊരു ആവശ്യവുമില്ല. .


 2003 മാർച്ചിൽ മന്ത്രിസ്ഥാനം രാജിവച്ച് പെരുന്തച്ചൻ തന്തക്ക് ഒഴിഞ്ഞു കൊടുത്തപ്പോൾ പെരുന്തച്ചൻന്റെ സ്വന്തം നാടിനു നഷ്ടപ്പെട്ടത് കേരളം കണ്ടഏറ്റവും നല്ല ഒരു മന്ത്രിയെയാണ്   നന്നായിവന്നിരുന്ന K S R TC വീണ്ടും പഴയ കോലത്തിലേക്ക്. മാടമ്പി പെരുന്തച്ചൻ പിള്ള ഹാപ്പിഇത്തവണ ഗണേശൻ പിള്ളക്ക് പഴയ പെർഫോമൻസ് മന്ത്രിപ്പണിക്ക് കാണിക്കാൻ കഴിയുന്നില്ല.എന്നതു ശരിയാ..... തട്ടാന്റെ തൊടിയിൽ മുയൽഇരിക്കുന്നതുപോലെ മന്ത്രിക്കസാരയിൽ ഇരിക്കുന്നതിനാലാകാം……  എന്തായാലും ഗണേശ മന്ത്രീ.. ഇട്ടേച്ചു പോകുകയോ പെരുന്തച്ചൻ തന്തക്കു വിട്ടുകൊടുക്കുകയോ ചെയ്യല്ലേ…… പഴയ പുസ്തകങ്ങളൊന്നുകൂടി വായിച്ച്  പ്രാക്ടീസ് ചെയ്ത് ഒന്നൂടെ പെർഫോമൻസ് നന്നാക്കാൻ ശ്രമിക്കൂ സംഗതികൾ ഒക്കെ ഇങ്ങു പോരട്ടെ. പൊതുജനങ്ങൾക്ക് സിനിമാക്കാര്യവും ആനക്കാര്യവും മാത്രം പോരാ കെട്ടോ.?


പെരുന്തച്ചൻ   കീഴൂട്ട് രാമൻ ബാലകൃഷ്ണ പിള്ളയെ നമുക്ക് U.P യിൽ മുലായം സിങ്ങിനു പഠിക്കാൻ ചേർക്കാം.. മന്ത്രിമാരുടെ  പിതാമന്ത്രി മാർക്ക് UP വിദ്യാഭ്യാസം നിർബന്ധമാക്കാം... ഒരു ഓർഡിനൻസ് ഇറക്കാം... എന്താ.........

Tuesday, February 28, 2012

ഹർത്താൽ (പണിമുടക്കുദിവസത്തെ) കാഴ്ചകൾ

അഖിലേന്ത്യാ പണിമുടക്ക് ഫലത്തിൽ ഹർത്താലായി...
ചില കാഴ്ചകളിലേക്ക്.... തിരൂർ ടൗണിൽനിന്നും

നടു റോഡിൽ കിണർ കുഴിക്കുന്ന തൊഴിലാളികൾ

ക്ഷീണമകറ്റാൻ വത്തക്കാ.......

ആരും വരുന്നില്ല.. ഞാന്തന്നെ കുടിച്ചേക്കാം...

തലേദിവസത്തെ കെട്ടു വിടാതെ ബസ്സ്റ്റാന്റിനു മുന്നിൽ കിടക്കുന്ന മഹാൻ

സ്വപ്നങ്ങളെ താഴിട്ടു പൂട്ടി കാപ്പിക്കച്ചവടക്കാരൻ ബസ്റ്റാൻഡിൽ


കടലവാങ്ങാൻപോലും ആളില്ല....!!!!!

ഒഴിഞ്ഞ ടിക്കറ്റു കൗണ്ടർ (ഷൊർണ്ണൂർ റെയില്‌വേസ്റ്റേഷൻ)

ചത്ത്കിടക്കുന്ന കോയമ്പത്തൂർ ഫാസ്റ്റും ആളൊഴിഞ്ഞ പ്ലാറ്റ് ഫോമും

അടഞ്ഞ ബാർഗേറ്റിന്റെ കിളിവാതിലിലൂടെയുള്ള കച്ചവടം

Monday, January 23, 2012

ഒരു എൺപതാം പിറന്നാൾ


അടുത്തിടയായി സാധാരണ കത്തുകളൊന്നും വരാറില്ല. വന്നാൽത്തന്നെ വല്ലബാങ്കിൽനിന്നും എടുത്ത വായ്പകളുടെ അവധി തെറ്റിയ അറിയിപ്പുകളോ, ചുരുക്കം ചില കല്യാണക്കുറികളോ ആകാറാണു പതിവ് . ഇതിൽനിന്നും വ്യത്യസ്ഥമായൊരു കത്ത് ഒരു പിറന്നാൾ ആഘോഷം, ഒരു എൺപതാം പിറന്നാളിന്റെ ക്ഷണക്കത്താണ് 30 വർഷത്തിലധികം ടീച്ചറായി ജോലിചെയ്ത ശ്രീമതി ഇന്ദിരത്തമ്പുരാട്ടി യുടെ എൺപതാം പിറന്നാൾ

ചെർപ്പുളശ്ശേരി പുത്തനാൽക്കാവിൽ വച്ചാണ് പരിപാടി വൈകീട്ട് 5 മണി മുതൽ അത്താഴ വിരുന്നും തുടർന്ന് 7 മണിക്ക് “നളചരിതം ഒന്നാം ദിവസം” കഥകളിയും. ടീച്ചർ ഞാൻ ജോലിചെയ്യുന്ന ബാങ്കിലെ വളാഞ്ചേരി ശാഖയിലെ ഉദ്യോഗസ്ഥയായ ശ്രീമതി ശ്യാമളയുടെ ഭർതൃമാതാവാണ്.

                പ്രശസ്ഥമായ കൊരട്ടിസ്വരൂപത്തിൽ കൊരട്ടി തമ്പുരാട്ടിയുടെ 4 പെൺ മക്കളിലൂടെ യുള്ള 4 താവഴികളിൽ മൂന്നാം താവഴിയിൽ പെട്ട കാവുകുട്ടി തമ്പുരാട്ടിയുടെ രണ്ടാമത്തെ മകളായി 1932 ൽ ജനനം പിതാവ് രാമൻ ഭട്ടതിരിപ്പാട്. ഒരു ജേഷ്ഠൻ രാജവർമ്മൻ തമ്പുരാൻ അദ്ദേഹം ബാരിസ്റ്റർ ആയിരുന്നു സിങ്കപ്പൂരിൽ ഇപ്പോൾ ജീവിച്ചിരിപ്പില്ല. കുടുംബം ഇപ്പൊളും സിങ്കപൂരിൽ.ഒരു അനിയത്തി വിമലകുമാരി തമ്പുരാട്ടി അവരും റ്റീച്ചറായിരുന്നു ഇപ്പോൾ കൊരട്ടിൽ വിശ്രമജീവിതം നയിക്കുന്നു
കൊരട്ടി വാളൂർ നായർ സമാജം ഹൈസ്കൂളിൽ (NSHS) പഠനം. അതിനു ശേഷം കൊരട്ടി കുറുകുറ്റി കോൺവെന്റ് സ്കൂളിൽ റ്റീച്ചേർസ് ട്രെയിനിഗ് ആദ്യത്തെ ബാച്ച്, കൊരട്ടിസ്വരൂപത്തിലെ ഒരു തമ്പുരാട്ടിക്കുട്ടികൾ ഹൈസ്കൂൾ പഠനത്തിനപ്പുറം പോകുന്നത് അപൂർവ്വം. ട്രെയിനിഗ് പാസായശേഷം പഠിച്ച കോൺവെന്റിൽ തന്നെ റ്റീച്ചറായി ജോലി. 1955ൽ നെല്ലായ വടക്കെതിൽ ഭാസ്കരൻ നെടുങ്ങാടി യുമായുള്ള വിവാഹം. തുടർന്ന് ചെർപ്പുളശ്ശേരിയിൽ താമസം. 1988 ൽ L.I.C ൽ ഡവലപ്‌മെന്റ് ഒഫീസറായിരുന്ന ഭർത്താവ് ഭാസ്കരൻ നെടുങ്ങാടി അന്തരിച്ചു.
ഗവ: സർവീസിൽ കോട്ടപ്പുറം, വിളയൂർ, കടുങ്ങപുരം എന്നീ സ്കൂളുകളിൽ ജോലിചെയ്തു പിന്നീട് ചെർപ്പുളശ്ശേരിയിൽ. വർഷത്തെ അദ്ധ്യാപന പ്രവർത്തിക്കു ശേഷം1987 -ൽ സർവീസിൽ നിന്നും വിരമിച്ചു.
4 മക്കൾ മൂന്നാണും ഒരു പെണ്ണും മൂത്തയാൾ K.B.രാജീവൻ 30 വർഷമായി വിദേശത്ത് സിങ്കപ്പൂർ, മലേഷ്യ, ഇന്തൊനേഷ്യ, തായ്‌ലാന്റ്, ഫിലിപ്പൈൻസ്, മിഡിൽ ഈസ്റ്റ്, ഫ്രാൻസ്, റഷ്യ, ന്യൂസിലാന്റ്,തുടങ്ങി അനേകം വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് ഇപ്പോൾ ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിൽ ഒരു ഓയൽ കമ്പനിയിൽ എഞ്ചിനീയറായി ജോലിചെയ്യുന്നു 3 മക്കൾ കുടുമ്പസമേതം ആസ്‌ട്രേലിയയിൽ. രണ്ടാമത്തെയാൾ K.B രാജേന്ദ്രൻ, L.I.C യിൽ ഡവലപ്‌മെന്റ് ഒഫീസർ ഭാര്യ രാധിക റ്റീച്ചർ രണ്ടു മക്കൾ ഒരു മകൾ വിവാഹിത, ഒരു മകൻ എഞ്ചിനീയർ.

മകൻ രാജാനന്ദും,ഭാര്യ ശ്യാമളയും,പേരക്കിടാവ് വിഷ്ണുവർമ്മയുമൊത്ത്
മൂന്നാമത്തെയാൾ K.B രാജ് ആനന്ദ്. കേന്ദ്ര സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ഓഫീസർ. കേരളത്തിൽ തന്നെ കഥകളിയെപ്പറ്റി ആധികാരികമായി സംസാരിക്കാൻ ഏറ്റവും യോഗ്യൻ,ക്ഷേത്ര കലകളെപ്പറ്റിയും ക്ഷേത്ര വാദ്യങ്ങളെപ്പറ്റിയും അഗാധപാണ്ഡിത്യം കാറൽമണ്ണ വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റിന്റെ സെക്രട്ടറി, കേരള കലാമണ്ഡലത്തിന്റെ വിദഗ്ദ്ധ സമിതിയിലും അക്കാദമിക് സമിതിയിലും അംഗം. ആനുകാലികങ്ങളിൽ കേരളീയക്ലാസിക്കൽ കലകളെപ്പറ്റി ധാരാളം പഠനങ്ങളും, നിരൂപണങ്ങളും, ലേഖനങ്ങളും. N.B.S പ്രസിദ്ദീകരിച്ച പ്രശസ്ഥ മദ്ദളകലാകാരൻ ചെർപ്പുളശ്ശേരി ശിവന്റെ ജീവചരിത്രം ”ശിവകാലം” ത്തിനു 2008ൽ മികച്ച
കലാ വൈജ്ജ്നാനിക ഗ്രന്ഥത്തിനുള്ള കേരള കലാമണ്ഡലത്തിന്റെ അവാർഡ് ലഭിച്ചു.
ഭാര്യ ശ്യാമള ബാങ്ക് ജീവനക്കാരി, ഒരു മകൻ, വിഷ്ണു വർമ്മ. ഒരു സ്വകാര്യ T.V. ചാനലിൽ വർക്കുചെയ്യുന്നു. നാലാമത് മകൾ K.B രജനി ജയചന്ദ്രൻ മുംബയിൽ കോളേജിൽ H.O.D.
ഭർത്താവ് ജയചന്ദ്രൻ റാലീസ് ഇന്‌ഡ്യാ Ltd ൽ ഉദ്യോഗസ്ഥൻ. ഒരു മകൻ ആസ്‌ട്രേലിയയിൽ എഞ്ചിനീയർ.33വർഷത്തെ അദ്ധ്യാപന പ്രവർത്തിക്കു ശേഷം1987 -ൽ ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ നിന്നും സർവീസിൽ നിന്നും വിരമിച്ചു. പിന്നീടുള്ള കുറച്ചുകാലം വീട്ടിൽ വച്ചു കുട്ടികൾക്കു ട്യൂഷൻ. റിട്ടയർമെന്റിനു ശേഷവും അദ്ധ്യാപനം തന്നെ

“വിദ്യ തന്നെ മഹാധനം  അതു നൽകുംതോറുമേറീടും”

           ഇതിനിടയിൽ സിങ്കപ്പൂർ, മലേഷ്യ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങൾ സന്ദർശിക്കാനും അവിടത്തെ സാഹചര്യങ്ങളും സംസ്കാരങ്ങളു മായി ഇടപഴകാനും ജീവിക്കാനും കഴിഞ്ഞു ഒരുപ്രയാസവും തോന്നിയിട്ടില്ല. പലപ്പോഴും യാത്രകൾ ഒറ്റക്കായിരുന്നിട്ടുകൂടി. പക്ഷേ സ്വന്തം രാജ്യത്തു മുംബയിലാണ് ചെറിയ ചെറിയ പ്രയാസങ്ങൾ ഉണ്ടായത്. അതും ടീച്ചറുടെ ഭാഷയിൽ “നിസ്സാരം”


സമൂഹത്തിലെ ഏതുമേഘലയിലും ടീച്ചറുടെ ശിഷ്യർ… പലരും ഉന്നത സ്ഥാനങ്ങളിൽ. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെന്നെല്ലാം ടീച്ചർ വിളികൾമാത്രം, അവരവരുടെ പ്രവർത്തന മേഘലകളിൽ അധികായരും പ്രഗൽഭരും പ്രശസ്ഥരുമായ മക്കളും മരുമക്കളും.

റ്റീച്ചർ പേരക്കിടാങ്ങൾക്കൊപ്പം
ഇനി സുഹൃത്തുക്കളുമൊത്ത് (പ്രഷർ, ഷുഗർ തുടങ്ങിയ ചെറിയ ചെറിയ ശാരീരിക അസ്കിതകൾ) നാലാമത്തെ തലമുറയെയും കാത്തിരിക്കുന്നു.
‘ഒരു മനുഷ്യ ജന്മം ധന്യമാകാൻ ഇതിൽ പരമെന്തുവേണം’
ഇംഗ്ലീഷ് മലയാളം ക്ലാസിക്കുകൾ നിറഞ്ഞ ബൃഹത്തായ ലൈബ്രറിക്കുടമയായ ഇപ്പോഴും ആഴത്തിലുള്ള ഗൗരവമേറിയ വായനയുമായി മുന്നോട്ടുപോകുന്ന… മരുമകൾ ശ്യാമളയുടെ ഭാഷയിൽ “ഏതു സാഹചര്യവുമായും പൊരുത്തപ്പെടുന്ന ഒന്നിനും ഒരു ആക്ഷേപവുമില്ലാത്ത എപ്പോഴും സന്തോഷവതിയായ “ഈ തമ്പുരാട്ടിക്ക് അല്ല ടീച്ചർക്ക് അതല്ല അമ്മക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യവും നേർന്നു കൊള്ളുന്നു……

ഗംഭീര അത്താഴ വിരുന്നിനു ശേഷം നളചരിതം ഒന്നാം ദിവസം കഥകളിയും നടന്നു.

നളചരിതം ഒന്നാം ദിവസം കഥകളിയിൽ ഹംസമായി നരിപ്പറ്റ നാരായണൻ നമ്പൂതിരി

Friday, October 14, 2011

കാട്ടിലൊരു ബ്ലോഗ് മീറ്റും തോട്ടിലൊരു ഈറ്റും

വഴി തെറ്റിവന്ന ഒരു മെയിലിൽ നിന്നാണ് ഇങനെ ഒരു യാത്രക്കു കളമൊരുങ്ങിയത് 8നു വൈകുന്നേരം തന്നെ കൂത്തുപറമ്പിലെത്തി 9നു രാവിലെ 9 മണിക്കു കൂത്തുപറമ്പ് ബസ്റ്റാന്റിലെത്തനമെന്നാണു കല്പന..!!!

സ്റ്റാന്റിനടുത്തുള്ള R .V. ടൂറിസ്റ്റ് ഹോമിൽ ഒരു മുറി തരപ്പെടുത്തി. തഴെ ഓഡിറ്റോറിയത്തിൽ എന്തോ പരിപാടിനടക്കുന്നുണ്ട് പോയിനോക്കി കുട്ടികളുടെ ക്ലാസിക്കൽ ഡാൻസു നടക്കുന്നു

നിറയെ കാഴ്ചക്കാരുണ്ട്. കുറച്ചുനേരം കണ്ടു. നന്നായി കളിക്കുന്നു കുട്ടികൾ. വീഡിയോ റക്കാഡിഗ് നടക്കുന്നുണ്ട് കുറച്ചു ഫോട്ടോസ് എടുക്കാമെന്നുകരുതി…. ഒരുഫോട്ടോ എടുത്തതെയുള്ളൂ പിന്നിൽനിന്നും ഒരാൾ ചെവിക്കു പിടിച്ചു ഒരു പയ്യൻ ബാഡ്ജു ധാരി കാര്യം മൊബൈൽ ഫോട്ടോഗ്രാഫി നിഷിദ്ധം… ഞാൻ കാര്യങ്ങൾ പറഞ്ഞു….. ബ്ലോഗറാണ്…പൊന്മളക്കാരൻ.. ദുരുദ്ദേശം ഒന്നും ഇല്ല..!! മൊബൈലിലുള്ള കണ്ണൂർ, ത്രിശ്ശൂർ, മീറ്റുകളുടെ ഫോട്ടോകളും
മലപ്പുറം കോട്ടക്കുന്ന് ആർട്ട് ഗാലറിയിൽ നടന്ന മോബൈൽ ഫോട്ടോ പ്രദർശനത്തിന്റേയും തുടർന്ന് കോട്ടക്കുന്നിൽ ചേർന്ന കൂട്ടായ്മയുടേയും ചിത്രങ്ങൾ കാണിച്ചുകൊടുത്തു..

മൊബൈൽ ഫോട്ടൊപ്രദർശനം മലപ്പുറം ആർട്ട് ഗാലറിയിൽ
കാർട്ടൂണിസ്റ്റ് സഗീർ ഉത്ഘാടനം ചെയ്യുന്നു
അപ്പോൾ ഒരാൾ ഡയറക്ടറെ വിളിക്കാം എന്നു പറഞ്ഞു എനിക്കു സമാധാനമായി… കാര്യങ്ങൾ അയാൾക്കെങ്കിലും മനസ്സിലാകും കാത്തുനിന്നു. അതാ വരുന്നു ഡയറക്ടർ…!! മീശ പോലും മുളക്കാത്ത ഒരു പയ്യൻ അവർക്കെന്തു ബ്ലൊഗ്…?? എടുത്ത ഫോട്ടോ കളയണ്ടി വന്നില്ല. പോരുമ്പോൾ അപ്പോഴും അവിടെനിന്നു വർണ്ണവും അലാരിപ്പും കേൾക്കുന്നുണ്ടായിരുന്നു…


രാവിലെ 8.30നു തന്നെ ബസ്റ്റാൻഡിൽ ഹാജരായി…15 മിനിട്ടുകഴിഞ്ഞപ്പോൾ ഹിന്ദികാരൻ ബോൺസായ് ചോപ്ര “മലയാളത്തിൽ” വിളിക്കുന്നു എവിടെ.?? ചോപ്ര സകുടുംബംവന്നിട്ടുണ്ട്. കൃത്യം 9മണിക്ക് അതാവരുന്നു ഒരു 16 കാരിയുടെ ചുറുചുറുക്കോടെ വളപ്പൊട്ടുകൾ രണ്ട് ചുമട്ടുകാരുടെ അകമ്പടിയോടെ… കുപ്പി, വെള്ളം, ഗ്ലാസ്, ഇല, പ്ലേറ്റ്, തൂക്കുപാത്രം,പഴക്കുല, പിന്നെയും എന്തൊക്കെയോ ഉണ്ട് ദൈവമേ കുടുങ്ങിയോ. ഇവർ കണ്ണൂർക്കാരെല്ലാരും കൂടി കാട്ടിൽ താമസമാക്കാനുള്ള പരിപാടിയാണോ..?? ഇവർക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ..??

പെട്ടന്ന് ഒരു പൊട്ടിപ്പൊരിച്ചിൽ നോക്കിയപ്പോൾ ബിൻസി എത്തിയിരിക്കുന്നു…

ഒപ്പം ഒന്നുമുരിയാടാതെ നീർമിഴിപ്പൂക്കൾക്കുടമ ആത്മജയും.. അതിനിടെ ഒരു പാൽ പുഞ്ചിരിയോടെ സുഗന്ധവും പരത്തി തനിമലയാളത്തിനുടമ കോളേജ് ലക്ചർ കെ.വി.സിന്ധു മക്കളായ മിതുനും മേഘക്കുമൊപ്പം എത്തിച്ചേർന്നു. പിന്നാലെ വരുൺ അരോളിയുമെത്തി സമയം 9.30 ഹിന്ദിക്കാരൻ വിധു ചോപ്ര മലയാളത്തിൽ ബേജാറാകാൻ തുടങ്ങി… കുമാരസംഭവത്തിനു വിളിച്ചു ഒറ്റ ചോദ്യം..? ഞങ്ങൾ നിക്കണോ..? പോണോ..? “ഇതാ എത്താറായി.. കുമാരൻ.” എല്ലാവരുടേയും കണ്ണുകൾ കണ്ണൂർ ബസ്സുകൾ വരുംപോൾ പ്രതീക്ഷയോടെ നോക്കാൻ തുടങ്ങി.. ബസ്സുകൾ 1,2,3,4…….അങ്ങിനെ വന്നുകൊണ്ടിരുന്നു….. കുമാരനില്ല    ധീര… വീരാ കുമാരാ.. വിഭോ… അതാ അനേകം കണ്ണുകൾക്ക് കുളിരേകിക്കോണ്ട് കുമാരനും സംഘവും ഇബ്രാഹിം ബയാനും ഷമിത്തും, പ്രതീക്ഷിച്ചിരുന്ന നാടകക്കാരൻ വന്നില്ല പനിപിടിച്ചുപോയെന്ന്. സംഘം രണ്ടു 4 wheel ജീപ്പുകളിലായി ആറളത്തേക്കു പുറപ്പെട്ടു സമയം വൈകിയതിന്റെ പരിഭവം ചില മുഖങ്ങളിൽ ഇപ്പോൾ സ്റ്റേറ്റ് ഗവ: കൈവശമുള്ള ഫാമിലൂടെ കുറെ ദൂരം പോയി പറങ്കിമാവിൻ തോട്ടങ്ള്ളിൽ ഇവിടെയും എൻഡോസൾഫാൻ തളിക്കുന്നുണ്ടോ ആവൊ..? പലയിടത്തും പുതിയ വീടുകളുടെ പണിനടക്കുന്നതായി കാണുന്നു ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള വീടുകളാണ് സാധാരണപോലെ കരാറുകാരൻ പകുതിയാക്കി പോകാതിരിക്കാനും ഉണ്ടാക്കിയ വീടുകൾ പാവം ആദിവാസികളുടെ തലയിൽ പൊളിഞ്ഞു വീഴാതിരിക്കാനും നമുക്കു കൂട്ടായി പ്രാർത്ഥിക്കാം ഫാമിന്റെ സ്ഥലം അവസാനിച്ചു വനമേഘല തുടങ്ങുന്നസ്ഥലത്ത് വലിയ ഗേറ്റും വൈദ്യുതി വേലിയും അനയടക്കമുള്ള വന്യമൃഗങ്ങൾ ഫാമിലേക്ക് കടന്ന് കൃഷി നശിപ്പിക്കാതിരിക്കാനുള്ള മുൻ കരുതൽ… ഗേറ്റിനു മുൻപിൽ ഒരുകുഞ്ഞു കൃത്രിമ വെള്ളച്ചാട്ടം.

വന്മരങ്ങൾ സ്വാഗതമോതുന്നു


വിധു പാസ്സും പേപ്പേർസും ശരിയാക്കാനായി അകത്തെക്കു പോയി വാഹനങ്ങൾ പലതും കാത്തുകിടക്കുന്നു വനത്തിനകത്തേക്ക് പോകണമെങ്കിൽ ഒപ്പം ഗൈഡ് നിർബ്ബന്ധമായും വേണം വാഹനങ്ങളും വിടുന്നില്ല.. വിധു പാസ്സ് എടുത്ത് ഒരുഗൈഡിനേയുമായിവന്നു. വനത്തിനുള്ളിലേക്കു 6 കിലോമീറ്ററിലധികം പോകണം വെള്ളച്ചട്ടത്തിനടുത്തെത്താൻ..

കുമാരൻ വീടിന്റെ പൂമുഖത്ത്


വീട് കയ്യേറ്റം തുടങ്ങുന്നു

കുമാരന്റെ വീട് കയ്യേറ്റക്കാർ  കയ്യടക്കിയപ്പോൾ


യാത്ര തുടങ്ങി വന്മരങ്ങൾ സ്വാഗതമോതി…ചീവീടുകൾ മഗളം പാടുന്നു മറു ഭാഗത്തുനിന്നു ചീങ്കണ്ണി പ്പുഴയുടെ സംഗീതം.. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വള്ളിക്കുടിലുകളിൽ കേരളത്തിന്റെ ദേശീയ പക്ഷിയായ മലമുഴക്കി വേഴാമ്പലുകൾ രണ്ടെണ്ണം ബ്ലോഗർമാർക്ക് സ്വാഗതമോതിക്കൊണ്ട്.. ചിലർ മൊബൈലുമായി ചാടി ഇറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പഴേക്കും അവ നാണത്തോടെ ഇലച്ചാർത്തുകൾക്കുള്ളിലേക്കു മറഞ്ഞു കന്യകകളാണെന്നു തോന്നുന്നു..വീണ്ടും യാത്ര തുടർന്നു മണ്ണു റോഡാണ് മഴ തലേദിവസം പെയ്തിട്ടുണ്ട് മണ്ണിന്റെ നനവുമാറിയിട്ടില്ല..റൊഡ് അടുത്ത്പണി നടത്തിയതാണെന്നു തൊന്നുന്നു. ജീപ്പിനു കഷ്ടിച്ചു പോകാനുള്ള വീതിയേയുള്ളൂ പലയിടത്തും പലസ്ഥലങ്ങളിലും എതിരെ വരുന്ന ജീപ്പിനു പോകാനായി ചാലുകളെ ല്ലാം കല്ലിട്ടു നികത്തിയാണു വഴിയൊരുക്കിയത്. ഗൈഡ് രാമചന്ദ്രന്റെ രണ്ടുകൈ സഹായം ചില ഭാഗത്ത് ആഴത്തിലുള്ള കൊക്ക ജീപ്പ് താഴോട്ടു പോയാൽ പൊടി പോയിട്ട് പുകപോലുമുണ്ടാകില്ല…!!! ചിലകയറ്റങ്ങൾ 4 വീൽ ആയിട്ടുപോലും കയറുന്നില്ല തഴേക്ക് ഉരുണ്ട് പോരുന്നു എന്റെ ബ്ലോഗ് മുത്തപ്പാ….!!!! കാടിന്റെ സംഗ്ഗീതവും കേട്ടുകൊണ്ടുള്ള യാത്ര തുടർന്നു

റോഡിനു നടുവിൽ ആന അപ്പിയിട്ടിരിക്കുന്നു അടുത്തെവിടെയെങ്കിലും ഉണ്ടോ ആവോ…??? ഒരു ചെറിയ ഭയം ഗൈഡ് പറഞ്ഞു പേടിക്കണ്ട ഇന്നലത്തതാണ്… ഉച്ചക്കുശേഷം ആനയിറങ്ങാൻ സാധ്യതയുണ്ട്.. കുറച്ചു പോയപ്പോൾ റോഡിന്റെ വശത്തായി ഒരു കുഞ്ഞു വെള്ളച്ചാട്ടം അതിസുന്ദരി ഒന്നിറങ്ങി നോക്കാൻ ശരിക്കും മോഹിച്ചു…. പക്ഷേ ആർക്കും ഒരു വികാരവുമില്ല..!!


അങ്ങിനെ ഉരുണ്ടും പിരണ്ടും ചാടിയും ഉള്ള ജീപ്പ് യാത്ര അവസാനിക്കാറായി.വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ കേട്ടു തുടങ്ങി ഒരുചെറിയ വാച്ചു ടവറിനടുത്തായി വണ്ടികൾ നിർത്തി. എല്ലാവരും ഇറങ്ങി

വീരപ്പനല്ല.....!!! ഭാസ്കരൻ ചേട്ടൻ 50 വർഷമായി ഇവിടെ

വെള്ളച്ചാട്ടത്തിനടുത്തേക്കു നടക്കാൻ തുടങ്ങി കുത്തനെയുള്ള ഇറക്കം വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ച്ച കാട്ടു ചെടികൾക്കിടയിലൂടെ… വെള്ളം പഞ്ഞിക്കെട്ടുപോലെ തോന്നിക്കുന്നു വെള്ളത്തിന്റെ മുരൾച്ച …!!!!!

 ഇടുങ്ങിയ വഴികളിലൂടെ കുട്ടികൾ താഴേക്ക് ഒച്ചവച്ച് ഓടുന്നു ഒപ്പമെത്താൻ കഴിയുന്നില്ല. വയസ്സായില്ലേ…? ഇടക്കു വഴിയിൽ ഒരുമരം ഉണങ്ങി വീണതു മുട്ടുകൊടുത്തു നിർത്തിയിരിക്കുന്നു. അതിനിടയിലൂടെ ഉള്ള കാഴ്ച അതിമനോഹരം വിവരിക്കാൻ വാക്കുകൾകിട്ടുന്നില്ല...!!!!



            മുകളിൽനിന്നു ഒഴുകി ഒരു വലിയപാറക്കൂട്ടത്തിത്തിനെ വലംവച്ച് രണ്ടായി ഒഴുകുന്നു
                                       “ഒന്നായനിന്നെഇഹ രണ്ടായിപിരിഞ്ഞുടനെ”

വീണ്ടും താഴെക്കിറങ്ങി കുത്തനെയുള്ള ഇറക്കം കാലുകൾ സഹകരിക്കുന്നില്ല.. എങ്കിലും ഇറങ്ങി താഴെ അപ്പോഴെക്കും ബിൻസിയുടെ നേതൃത്തത്തിൽ കുട്ടികൾ മേളം തുടങ്ങിയിരുന്നു ലക്ചറും ഒപ്പമുണ്ട് ഷീബ കുറച്ചു സ്ലൊ ആണോന്നൊരു സംശയം… സംശയം മാത്രമാണെ…!!!!!

പ്രകൃതിയുടെ വന്യമായ സൗന്ദര്യം ആസ്വദിച്ചുമതിയായില്ല..!!  മനസ്സിനൊപ്പം ശരീരം എത്താത്തതിനാൽ  ശരിക്കും വിഷമിക്കുന്നു....... 


കാട്ടു വാഴക്കിടയിലൂടെയുള്ള ദൃശ്യം


ശരിക്കും ആസ്വദിച്ച നിമിഷങ്ങൾ .ഇനി കുറെക്കൂടി ഫോട്ടോകൾ


എല്ലാവരും തിരച്ചിലിലാണ് എന്തോ കൈമോശം വന്നിട്ടുണ്ട്



പേടിക്കാതെ എന്തെങ്കിലുംപറ്റും വരെ ഞാനുണ്ട് വിധു


വാനരസേന................

ഞാനിപ്പ ചാടും സായിവ്യാസ്




ഒപ്പം ചാടാൻ ആളുണ്ടെങ്കിൽ ഞാൻ റെഡി "ബിൻസി"

ഞാനാണിതിന്റെയെല്ലാം മുതലാളി

കുമാരൻ ഉയരങ്ങളിലേക്ക്




ഭയാൻ യോഗ നിദ്രയിൽ
 
വരുൺ ധ്യാനത്തിൽ
ചിന്താവിഷ്ടനായ ഭയാൻ
ഗൈഡ് രാമചന്ദ്രനും ഡ്രൈവർമാരായ രാജീവനും മോഹനനും
തിരിച്ച്പോകാനൊരുങ്ങുന്നു


ഇത്തിരി വിശ്രമിക്കട്ടെ

80 അടി ഉയരത്തിലുള്ള വാച്ച് ടവറിന്റെ മുകളിൽ സിന്ധു  ടീച്ചറെ തലയിൽ കൈ വച്ചനുഗ്രഹിക്കുന്നു മകൾ


കുട്ടിപ്പട്ടാളം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
 നമിത, ശ്രീതു, സായിവ്യാസ്, മേഘ.


ആനയെകാണാതെ നിരാശരായ
വിധുവും ഭാര്യയും ആനകളിക്കുന്നു

കുമാരൻ പോട്ടം പിടുത്തത്തിൽ


കൊച്ചെ.. ഒന്നു മര്യാദക്കു നിക്ക്
വളപ്പൊട്ടുകൾ ആത്മജയോട്

മഴവരുന്നു ഞാനാധ്യം ഇറങ്ങട്ടെ
ബിൻസി
വാച്ച് ടവറിന്റെ മുകളിൽ നിൽക്കുമ്പോൾ ഒരു ഇരമ്പം. മഴ വരുന്നുണ്ട് എല്ലാവരും പെട്ടന്ന് ഇറങ്ങാൻ തുടങ്ങി. വർഷത്തിൽ 3000 മില്ലീമീറ്ററിനും 4000 മില്ലീമീറ്ററിനും ഇടയിൽ മഴ കിട്ടുന്ന ചോല വനമാണ് ചാറ്റൽ മഴ ചെറുതായി കൊണ്ട് എല്ലാവരും  ജീപ്പിലെത്തി. മഴചാറാൻ തുടങ്ങിപ്പോൾ ചീവീടുകൾ അവരുടെ സംഗീതം. ഉച്ചസ്ഥായിയിലാക്കി..  രണ്ടു കാട്ടുകോഴികൾ അവരുടെ കൂടണയാൻ വെമ്പിക്കൊണ്ട്  ഓടിപ്പോകുന്നു..
 മനുഷ്യൻ പ്രകൃതിയെ പരുക്കേൽപ്പിച്ചിട്ടില്ല  ഇവിടെ..  എത്രകാലം ഇങ്ങനെ നിലനിർത്താൻ കഴിയുമോ  ആവോന്നിട്ടും കാട്ടിനുള്ളിൽ ബ്രാണ്ടിക്കുപ്പി കണ്ടു നമ്മുടെ നല്ല സ്വഭാവങ്ങൾ.

വൈകുന്നേരത്തെ ഉച്ചഭക്ഷണം
വിത്ത് പായസം
നാലു മണിക്കു ശേഷമാണ് ഊണുകഴിക്കുന്നത് എന്നാലും ആർക്കും ഒരു തിരക്കും കാണുന്നില്ല.. കട്‌ലറ്റ് ധാരാളമായി അകത്താക്കിയിട്ടുണ്ട് എല്ലാവരും. പ്രീതേച്ചിയുടെ വീട്ടിൽ കട്‌ലറ്റ് ഉണ്ടാക്കുന്ന മെഷീൻ ഉണ്ടാകും അല്ലാതെ ഇത്രയധികം കട്‌ലറ്റ് ഉണ്ടാക്കിക്കൊണ്ടു വരുന്നതെങ്ങിനെ..!!!
തിരിച്ചുപോക്ക്

തിരിച്ചുപോരുമ്പോൾ എല്ലാവരുടെയും മുഖത്തൊരു വിഷമഭാവം.. മഴ കനത്തു പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ആർക്കും മതിവന്നില്ല എന്നു വ്യക്തം. മനസ്സിൽ ഒരു നഷ്ടബോധം.  തീർച്ചയായും ഇനിയും പോകണമവിടെ. കുറെക്കൂടി നേരത്തെ എത്തണം വിധുചോപ്ര തന്നെ മലയാളത്തിൽ കനിയേണ്ടിവരും