Friday, October 14, 2011

കാട്ടിലൊരു ബ്ലോഗ് മീറ്റും തോട്ടിലൊരു ഈറ്റും

വഴി തെറ്റിവന്ന ഒരു മെയിലിൽ നിന്നാണ് ഇങനെ ഒരു യാത്രക്കു കളമൊരുങ്ങിയത് 8നു വൈകുന്നേരം തന്നെ കൂത്തുപറമ്പിലെത്തി 9നു രാവിലെ 9 മണിക്കു കൂത്തുപറമ്പ് ബസ്റ്റാന്റിലെത്തനമെന്നാണു കല്പന..!!!

സ്റ്റാന്റിനടുത്തുള്ള R .V. ടൂറിസ്റ്റ് ഹോമിൽ ഒരു മുറി തരപ്പെടുത്തി. തഴെ ഓഡിറ്റോറിയത്തിൽ എന്തോ പരിപാടിനടക്കുന്നുണ്ട് പോയിനോക്കി കുട്ടികളുടെ ക്ലാസിക്കൽ ഡാൻസു നടക്കുന്നു

നിറയെ കാഴ്ചക്കാരുണ്ട്. കുറച്ചുനേരം കണ്ടു. നന്നായി കളിക്കുന്നു കുട്ടികൾ. വീഡിയോ റക്കാഡിഗ് നടക്കുന്നുണ്ട് കുറച്ചു ഫോട്ടോസ് എടുക്കാമെന്നുകരുതി…. ഒരുഫോട്ടോ എടുത്തതെയുള്ളൂ പിന്നിൽനിന്നും ഒരാൾ ചെവിക്കു പിടിച്ചു ഒരു പയ്യൻ ബാഡ്ജു ധാരി കാര്യം മൊബൈൽ ഫോട്ടോഗ്രാഫി നിഷിദ്ധം… ഞാൻ കാര്യങ്ങൾ പറഞ്ഞു….. ബ്ലോഗറാണ്…പൊന്മളക്കാരൻ.. ദുരുദ്ദേശം ഒന്നും ഇല്ല..!! മൊബൈലിലുള്ള കണ്ണൂർ, ത്രിശ്ശൂർ, മീറ്റുകളുടെ ഫോട്ടോകളും
മലപ്പുറം കോട്ടക്കുന്ന് ആർട്ട് ഗാലറിയിൽ നടന്ന മോബൈൽ ഫോട്ടോ പ്രദർശനത്തിന്റേയും തുടർന്ന് കോട്ടക്കുന്നിൽ ചേർന്ന കൂട്ടായ്മയുടേയും ചിത്രങ്ങൾ കാണിച്ചുകൊടുത്തു..

മൊബൈൽ ഫോട്ടൊപ്രദർശനം മലപ്പുറം ആർട്ട് ഗാലറിയിൽ
കാർട്ടൂണിസ്റ്റ് സഗീർ ഉത്ഘാടനം ചെയ്യുന്നു
അപ്പോൾ ഒരാൾ ഡയറക്ടറെ വിളിക്കാം എന്നു പറഞ്ഞു എനിക്കു സമാധാനമായി… കാര്യങ്ങൾ അയാൾക്കെങ്കിലും മനസ്സിലാകും കാത്തുനിന്നു. അതാ വരുന്നു ഡയറക്ടർ…!! മീശ പോലും മുളക്കാത്ത ഒരു പയ്യൻ അവർക്കെന്തു ബ്ലൊഗ്…?? എടുത്ത ഫോട്ടോ കളയണ്ടി വന്നില്ല. പോരുമ്പോൾ അപ്പോഴും അവിടെനിന്നു വർണ്ണവും അലാരിപ്പും കേൾക്കുന്നുണ്ടായിരുന്നു…


രാവിലെ 8.30നു തന്നെ ബസ്റ്റാൻഡിൽ ഹാജരായി…15 മിനിട്ടുകഴിഞ്ഞപ്പോൾ ഹിന്ദികാരൻ ബോൺസായ് ചോപ്ര “മലയാളത്തിൽ” വിളിക്കുന്നു എവിടെ.?? ചോപ്ര സകുടുംബംവന്നിട്ടുണ്ട്. കൃത്യം 9മണിക്ക് അതാവരുന്നു ഒരു 16 കാരിയുടെ ചുറുചുറുക്കോടെ വളപ്പൊട്ടുകൾ രണ്ട് ചുമട്ടുകാരുടെ അകമ്പടിയോടെ… കുപ്പി, വെള്ളം, ഗ്ലാസ്, ഇല, പ്ലേറ്റ്, തൂക്കുപാത്രം,പഴക്കുല, പിന്നെയും എന്തൊക്കെയോ ഉണ്ട് ദൈവമേ കുടുങ്ങിയോ. ഇവർ കണ്ണൂർക്കാരെല്ലാരും കൂടി കാട്ടിൽ താമസമാക്കാനുള്ള പരിപാടിയാണോ..?? ഇവർക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ..??

പെട്ടന്ന് ഒരു പൊട്ടിപ്പൊരിച്ചിൽ നോക്കിയപ്പോൾ ബിൻസി എത്തിയിരിക്കുന്നു…

ഒപ്പം ഒന്നുമുരിയാടാതെ നീർമിഴിപ്പൂക്കൾക്കുടമ ആത്മജയും.. അതിനിടെ ഒരു പാൽ പുഞ്ചിരിയോടെ സുഗന്ധവും പരത്തി തനിമലയാളത്തിനുടമ കോളേജ് ലക്ചർ കെ.വി.സിന്ധു മക്കളായ മിതുനും മേഘക്കുമൊപ്പം എത്തിച്ചേർന്നു. പിന്നാലെ വരുൺ അരോളിയുമെത്തി സമയം 9.30 ഹിന്ദിക്കാരൻ വിധു ചോപ്ര മലയാളത്തിൽ ബേജാറാകാൻ തുടങ്ങി… കുമാരസംഭവത്തിനു വിളിച്ചു ഒറ്റ ചോദ്യം..? ഞങ്ങൾ നിക്കണോ..? പോണോ..? “ഇതാ എത്താറായി.. കുമാരൻ.” എല്ലാവരുടേയും കണ്ണുകൾ കണ്ണൂർ ബസ്സുകൾ വരുംപോൾ പ്രതീക്ഷയോടെ നോക്കാൻ തുടങ്ങി.. ബസ്സുകൾ 1,2,3,4…….അങ്ങിനെ വന്നുകൊണ്ടിരുന്നു….. കുമാരനില്ല    ധീര… വീരാ കുമാരാ.. വിഭോ… അതാ അനേകം കണ്ണുകൾക്ക് കുളിരേകിക്കോണ്ട് കുമാരനും സംഘവും ഇബ്രാഹിം ബയാനും ഷമിത്തും, പ്രതീക്ഷിച്ചിരുന്ന നാടകക്കാരൻ വന്നില്ല പനിപിടിച്ചുപോയെന്ന്. സംഘം രണ്ടു 4 wheel ജീപ്പുകളിലായി ആറളത്തേക്കു പുറപ്പെട്ടു സമയം വൈകിയതിന്റെ പരിഭവം ചില മുഖങ്ങളിൽ ഇപ്പോൾ സ്റ്റേറ്റ് ഗവ: കൈവശമുള്ള ഫാമിലൂടെ കുറെ ദൂരം പോയി പറങ്കിമാവിൻ തോട്ടങ്ള്ളിൽ ഇവിടെയും എൻഡോസൾഫാൻ തളിക്കുന്നുണ്ടോ ആവൊ..? പലയിടത്തും പുതിയ വീടുകളുടെ പണിനടക്കുന്നതായി കാണുന്നു ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള വീടുകളാണ് സാധാരണപോലെ കരാറുകാരൻ പകുതിയാക്കി പോകാതിരിക്കാനും ഉണ്ടാക്കിയ വീടുകൾ പാവം ആദിവാസികളുടെ തലയിൽ പൊളിഞ്ഞു വീഴാതിരിക്കാനും നമുക്കു കൂട്ടായി പ്രാർത്ഥിക്കാം ഫാമിന്റെ സ്ഥലം അവസാനിച്ചു വനമേഘല തുടങ്ങുന്നസ്ഥലത്ത് വലിയ ഗേറ്റും വൈദ്യുതി വേലിയും അനയടക്കമുള്ള വന്യമൃഗങ്ങൾ ഫാമിലേക്ക് കടന്ന് കൃഷി നശിപ്പിക്കാതിരിക്കാനുള്ള മുൻ കരുതൽ… ഗേറ്റിനു മുൻപിൽ ഒരുകുഞ്ഞു കൃത്രിമ വെള്ളച്ചാട്ടം.

വന്മരങ്ങൾ സ്വാഗതമോതുന്നു


വിധു പാസ്സും പേപ്പേർസും ശരിയാക്കാനായി അകത്തെക്കു പോയി വാഹനങ്ങൾ പലതും കാത്തുകിടക്കുന്നു വനത്തിനകത്തേക്ക് പോകണമെങ്കിൽ ഒപ്പം ഗൈഡ് നിർബ്ബന്ധമായും വേണം വാഹനങ്ങളും വിടുന്നില്ല.. വിധു പാസ്സ് എടുത്ത് ഒരുഗൈഡിനേയുമായിവന്നു. വനത്തിനുള്ളിലേക്കു 6 കിലോമീറ്ററിലധികം പോകണം വെള്ളച്ചട്ടത്തിനടുത്തെത്താൻ..

കുമാരൻ വീടിന്റെ പൂമുഖത്ത്


വീട് കയ്യേറ്റം തുടങ്ങുന്നു

കുമാരന്റെ വീട് കയ്യേറ്റക്കാർ  കയ്യടക്കിയപ്പോൾ


യാത്ര തുടങ്ങി വന്മരങ്ങൾ സ്വാഗതമോതി…ചീവീടുകൾ മഗളം പാടുന്നു മറു ഭാഗത്തുനിന്നു ചീങ്കണ്ണി പ്പുഴയുടെ സംഗീതം.. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വള്ളിക്കുടിലുകളിൽ കേരളത്തിന്റെ ദേശീയ പക്ഷിയായ മലമുഴക്കി വേഴാമ്പലുകൾ രണ്ടെണ്ണം ബ്ലോഗർമാർക്ക് സ്വാഗതമോതിക്കൊണ്ട്.. ചിലർ മൊബൈലുമായി ചാടി ഇറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പഴേക്കും അവ നാണത്തോടെ ഇലച്ചാർത്തുകൾക്കുള്ളിലേക്കു മറഞ്ഞു കന്യകകളാണെന്നു തോന്നുന്നു..വീണ്ടും യാത്ര തുടർന്നു മണ്ണു റോഡാണ് മഴ തലേദിവസം പെയ്തിട്ടുണ്ട് മണ്ണിന്റെ നനവുമാറിയിട്ടില്ല..റൊഡ് അടുത്ത്പണി നടത്തിയതാണെന്നു തൊന്നുന്നു. ജീപ്പിനു കഷ്ടിച്ചു പോകാനുള്ള വീതിയേയുള്ളൂ പലയിടത്തും പലസ്ഥലങ്ങളിലും എതിരെ വരുന്ന ജീപ്പിനു പോകാനായി ചാലുകളെ ല്ലാം കല്ലിട്ടു നികത്തിയാണു വഴിയൊരുക്കിയത്. ഗൈഡ് രാമചന്ദ്രന്റെ രണ്ടുകൈ സഹായം ചില ഭാഗത്ത് ആഴത്തിലുള്ള കൊക്ക ജീപ്പ് താഴോട്ടു പോയാൽ പൊടി പോയിട്ട് പുകപോലുമുണ്ടാകില്ല…!!! ചിലകയറ്റങ്ങൾ 4 വീൽ ആയിട്ടുപോലും കയറുന്നില്ല തഴേക്ക് ഉരുണ്ട് പോരുന്നു എന്റെ ബ്ലോഗ് മുത്തപ്പാ….!!!! കാടിന്റെ സംഗ്ഗീതവും കേട്ടുകൊണ്ടുള്ള യാത്ര തുടർന്നു

റോഡിനു നടുവിൽ ആന അപ്പിയിട്ടിരിക്കുന്നു അടുത്തെവിടെയെങ്കിലും ഉണ്ടോ ആവോ…??? ഒരു ചെറിയ ഭയം ഗൈഡ് പറഞ്ഞു പേടിക്കണ്ട ഇന്നലത്തതാണ്… ഉച്ചക്കുശേഷം ആനയിറങ്ങാൻ സാധ്യതയുണ്ട്.. കുറച്ചു പോയപ്പോൾ റോഡിന്റെ വശത്തായി ഒരു കുഞ്ഞു വെള്ളച്ചാട്ടം അതിസുന്ദരി ഒന്നിറങ്ങി നോക്കാൻ ശരിക്കും മോഹിച്ചു…. പക്ഷേ ആർക്കും ഒരു വികാരവുമില്ല..!!


അങ്ങിനെ ഉരുണ്ടും പിരണ്ടും ചാടിയും ഉള്ള ജീപ്പ് യാത്ര അവസാനിക്കാറായി.വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ കേട്ടു തുടങ്ങി ഒരുചെറിയ വാച്ചു ടവറിനടുത്തായി വണ്ടികൾ നിർത്തി. എല്ലാവരും ഇറങ്ങി

വീരപ്പനല്ല.....!!! ഭാസ്കരൻ ചേട്ടൻ 50 വർഷമായി ഇവിടെ

വെള്ളച്ചാട്ടത്തിനടുത്തേക്കു നടക്കാൻ തുടങ്ങി കുത്തനെയുള്ള ഇറക്കം വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ച്ച കാട്ടു ചെടികൾക്കിടയിലൂടെ… വെള്ളം പഞ്ഞിക്കെട്ടുപോലെ തോന്നിക്കുന്നു വെള്ളത്തിന്റെ മുരൾച്ച …!!!!!

 ഇടുങ്ങിയ വഴികളിലൂടെ കുട്ടികൾ താഴേക്ക് ഒച്ചവച്ച് ഓടുന്നു ഒപ്പമെത്താൻ കഴിയുന്നില്ല. വയസ്സായില്ലേ…? ഇടക്കു വഴിയിൽ ഒരുമരം ഉണങ്ങി വീണതു മുട്ടുകൊടുത്തു നിർത്തിയിരിക്കുന്നു. അതിനിടയിലൂടെ ഉള്ള കാഴ്ച അതിമനോഹരം വിവരിക്കാൻ വാക്കുകൾകിട്ടുന്നില്ല...!!!!



            മുകളിൽനിന്നു ഒഴുകി ഒരു വലിയപാറക്കൂട്ടത്തിത്തിനെ വലംവച്ച് രണ്ടായി ഒഴുകുന്നു
                                       “ഒന്നായനിന്നെഇഹ രണ്ടായിപിരിഞ്ഞുടനെ”

വീണ്ടും താഴെക്കിറങ്ങി കുത്തനെയുള്ള ഇറക്കം കാലുകൾ സഹകരിക്കുന്നില്ല.. എങ്കിലും ഇറങ്ങി താഴെ അപ്പോഴെക്കും ബിൻസിയുടെ നേതൃത്തത്തിൽ കുട്ടികൾ മേളം തുടങ്ങിയിരുന്നു ലക്ചറും ഒപ്പമുണ്ട് ഷീബ കുറച്ചു സ്ലൊ ആണോന്നൊരു സംശയം… സംശയം മാത്രമാണെ…!!!!!

പ്രകൃതിയുടെ വന്യമായ സൗന്ദര്യം ആസ്വദിച്ചുമതിയായില്ല..!!  മനസ്സിനൊപ്പം ശരീരം എത്താത്തതിനാൽ  ശരിക്കും വിഷമിക്കുന്നു....... 


കാട്ടു വാഴക്കിടയിലൂടെയുള്ള ദൃശ്യം


ശരിക്കും ആസ്വദിച്ച നിമിഷങ്ങൾ .ഇനി കുറെക്കൂടി ഫോട്ടോകൾ


എല്ലാവരും തിരച്ചിലിലാണ് എന്തോ കൈമോശം വന്നിട്ടുണ്ട്



പേടിക്കാതെ എന്തെങ്കിലുംപറ്റും വരെ ഞാനുണ്ട് വിധു


വാനരസേന................

ഞാനിപ്പ ചാടും സായിവ്യാസ്




ഒപ്പം ചാടാൻ ആളുണ്ടെങ്കിൽ ഞാൻ റെഡി "ബിൻസി"

ഞാനാണിതിന്റെയെല്ലാം മുതലാളി

കുമാരൻ ഉയരങ്ങളിലേക്ക്




ഭയാൻ യോഗ നിദ്രയിൽ
 
വരുൺ ധ്യാനത്തിൽ
ചിന്താവിഷ്ടനായ ഭയാൻ
ഗൈഡ് രാമചന്ദ്രനും ഡ്രൈവർമാരായ രാജീവനും മോഹനനും
തിരിച്ച്പോകാനൊരുങ്ങുന്നു


ഇത്തിരി വിശ്രമിക്കട്ടെ

80 അടി ഉയരത്തിലുള്ള വാച്ച് ടവറിന്റെ മുകളിൽ സിന്ധു  ടീച്ചറെ തലയിൽ കൈ വച്ചനുഗ്രഹിക്കുന്നു മകൾ


കുട്ടിപ്പട്ടാളം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
 നമിത, ശ്രീതു, സായിവ്യാസ്, മേഘ.


ആനയെകാണാതെ നിരാശരായ
വിധുവും ഭാര്യയും ആനകളിക്കുന്നു

കുമാരൻ പോട്ടം പിടുത്തത്തിൽ


കൊച്ചെ.. ഒന്നു മര്യാദക്കു നിക്ക്
വളപ്പൊട്ടുകൾ ആത്മജയോട്

മഴവരുന്നു ഞാനാധ്യം ഇറങ്ങട്ടെ
ബിൻസി
വാച്ച് ടവറിന്റെ മുകളിൽ നിൽക്കുമ്പോൾ ഒരു ഇരമ്പം. മഴ വരുന്നുണ്ട് എല്ലാവരും പെട്ടന്ന് ഇറങ്ങാൻ തുടങ്ങി. വർഷത്തിൽ 3000 മില്ലീമീറ്ററിനും 4000 മില്ലീമീറ്ററിനും ഇടയിൽ മഴ കിട്ടുന്ന ചോല വനമാണ് ചാറ്റൽ മഴ ചെറുതായി കൊണ്ട് എല്ലാവരും  ജീപ്പിലെത്തി. മഴചാറാൻ തുടങ്ങിപ്പോൾ ചീവീടുകൾ അവരുടെ സംഗീതം. ഉച്ചസ്ഥായിയിലാക്കി..  രണ്ടു കാട്ടുകോഴികൾ അവരുടെ കൂടണയാൻ വെമ്പിക്കൊണ്ട്  ഓടിപ്പോകുന്നു..
 മനുഷ്യൻ പ്രകൃതിയെ പരുക്കേൽപ്പിച്ചിട്ടില്ല  ഇവിടെ..  എത്രകാലം ഇങ്ങനെ നിലനിർത്താൻ കഴിയുമോ  ആവോന്നിട്ടും കാട്ടിനുള്ളിൽ ബ്രാണ്ടിക്കുപ്പി കണ്ടു നമ്മുടെ നല്ല സ്വഭാവങ്ങൾ.

വൈകുന്നേരത്തെ ഉച്ചഭക്ഷണം
വിത്ത് പായസം
നാലു മണിക്കു ശേഷമാണ് ഊണുകഴിക്കുന്നത് എന്നാലും ആർക്കും ഒരു തിരക്കും കാണുന്നില്ല.. കട്‌ലറ്റ് ധാരാളമായി അകത്താക്കിയിട്ടുണ്ട് എല്ലാവരും. പ്രീതേച്ചിയുടെ വീട്ടിൽ കട്‌ലറ്റ് ഉണ്ടാക്കുന്ന മെഷീൻ ഉണ്ടാകും അല്ലാതെ ഇത്രയധികം കട്‌ലറ്റ് ഉണ്ടാക്കിക്കൊണ്ടു വരുന്നതെങ്ങിനെ..!!!
തിരിച്ചുപോക്ക്

തിരിച്ചുപോരുമ്പോൾ എല്ലാവരുടെയും മുഖത്തൊരു വിഷമഭാവം.. മഴ കനത്തു പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ആർക്കും മതിവന്നില്ല എന്നു വ്യക്തം. മനസ്സിൽ ഒരു നഷ്ടബോധം.  തീർച്ചയായും ഇനിയും പോകണമവിടെ. കുറെക്കൂടി നേരത്തെ എത്തണം വിധുചോപ്ര തന്നെ മലയാളത്തിൽ കനിയേണ്ടിവരും